Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hospital

Idukki

ജില്ലാ ആശുപത്രിയില്‍നിന്ന് മലിനജലം പുറത്തേക്ക്; അതൃപ്തി അറിയിച്ച് മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടത്തിയ സിറ്റിംഗില്‍ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടി. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടത്.

മലിനജലം ഒഴുകുന്നതുമായി ബന്ധപ്പെട്ട് എച്ച്എംസി അംഗമായിരുന്ന വി.എസ്. അബ്ബാസ് 2022ല്‍ നല്‍കിയ പരാതിയുടെ തുടര്‍നടപടികളാണ് നാലു വര്‍ഷമായിട്ടും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരിഹാരമില്ലാതെ ഇഴയുന്നത്. പ്രശ്‌നം ഉടനടി പരിഹരിക്കുമെന്ന് അറിയിച്ച് 2022 മാര്‍ച്ച് 25ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും കമ്മീഷന്‍റെ ഇടപെടല്‍.

ന്യൂമാന്‍ കോളജ് - കാരിക്കോട് റോഡില്‍ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്‍റെ പിന്‍ഭാഗത്ത് രണ്ടിടത്തുനിന്നായാണ് മലിനജലം ഉറവപോലെ പുറത്തേക്ക് ഒഴുകുന്നത്. ആശുപത്രിയിലെ കുളിമുറിയില്‍നിന്നും മാലിന്യടാങ്കില്‍നിന്നും പ്രവഹിക്കുന്ന മലിനജലമാണിത്. പലപ്പോഴും ദുര്‍ഗന്ധംമൂലം റോഡിലൂടെ പോകുമ്പോള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.

റോഡരികിലെ ചെറിയ ഓടയിലൂടെ ഒഴുകുന്ന ജലം സമീപത്തെ ചെറുതോട്ടിലേക്കും ഇവിടെനിന്ന് തൊടുപുഴയാറിലേക്കുമാണ് എത്തുന്നത്. മഴക്കാലത്ത് മഴവെള്ളത്തിനൊപ്പം കലരുന്നതിനാല്‍ ഈ ഭാഗത്തെ റോഡ് നിറയെ മലിനജലമാണ്. ഇത് ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് ഡിഎംഒയും മനുഷ്യാവകാശ കമ്മിഷന് നല്‍കിയത്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ വിഷയത്തിന് പരിഹാരം പുതിയ മാലിന്യടാങ്ക് നിര്‍മിക്കുകയെന്നതാണ്. സമീപമുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഉടമസ്ഥതയിലെ സ്ഥലത്ത് ടാങ്ക് നിര്‍മിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. മുമ്പ് ജില്ലാ ആശുപത്രിയുടെ ഉടമസ്ഥതയിലിരുന്ന ഈ സ്ഥലം ആയുര്‍വേദ ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ വിട്ടുനല്‍കിയതാണ്. ഇവിടെ ആശുപത്രിയുടെ സൗകര്യത്തിനനുസരിച്ച് കുറഞ്ഞത് 30 സെന്‍റ് സ്ഥലമെങ്കിലും ടാങ്കിനായി ആവശ്യമാണ്. ഇത്രയും സ്ഥലം വിട്ടുകിട്ടാനായുള്ള നടപടികള്‍ ഇതുവരെയും പുരോഗമിച്ചിട്ടില്ല. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള മാലിന്യ ടാങ്ക് നിര്‍മിച്ചിരിക്കുന്നത് പാറപ്പുറത്താണെന്നും ആക്ഷേപമുണ്ട്.

Kerala

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവം; ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്‍റെ നിർദേശം.

പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന അറിയിച്ചു.

ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തും.

കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദേശിക്കുകയായിരുന്നു. പുലർച്ചെ നാലോടെ യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് ചികിത്സപിഴവ് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

 

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.

സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്‍റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.

പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്‍റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്‍റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്‌നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.

 

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവ് ആരോപണം; വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതികരണവുമായി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു.

പ്രസവ സമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണതകളാണ് നിർഭാഗ്യവശാൽ സംഭവിച്ചതെന്നും കെജിഎംഒഎ വ്യക്തമാക്കി. 1500 ഓളം പ്രസവങ്ങളും 600 ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയറായ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തതെന്നും അസോസിയേഷൻ പ്രതികരിച്ചു.

പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത്. അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ വ്യക്തമാക്കി. ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ കൂട്ടിച്ചേർത്തു.

Latest News

Corehub Up